ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

ഓരം ചേര്‍ന്ന്... ഇഴഞ്ഞിഴഞ്ഞ്...

Friday 3 January 2014

മുള്ളുകൾ

പെയ്ത്ത്
--------------

എല്ലാവരും അവരവരുടെ
ഓർമ്മക്കുടയ്ക്കുള്ളിൽ
ദുർബ്ബലം നനഞ്ഞൊലിച്ചു നടക്കുന്നു..

മറവിയുടെ മഴ പെയ്തുകൊണ്ടേയിരിക്കുന്നു.
-------------
അവർ
------------

അങ്ങനെയിരിക്കെയാണ് അവർ
ആകാശം മൊത്തം വാങ്ങിക്കൂട്ടാൻ തുടങ്ങിയത് .

അയ്യോ ദൈവമേ ,
എന്റെ വായു
എന്റെ കിളികൾ
എന്റെ നിലാവ്
എന്റെ മേഘങ്ങൾ
എന്റെ നക്ഷത്രങ്ങൾ
എന്റെ വെളിച്ചം
എന്നിങ്ങനെ നെഞ്ഞത്തടി
നിലവിളികളെ
അവയുടെ പൊള്ളക്കുരലിൽ
വച്ച് തന്നെ അവർ മുറിച്ചു കളഞ്ഞു.

ഒരു പാട് ബഹളം വച്ചാൽ
ഒരുപക്ഷെ അവർ കരുണയോടെ
തരാമെന്നു നിനച്ച പട്ടയം
തരാതെ വന്നേക്കും എന്ന്
ഉൾ വിളി തോന്നി

കാരുണ്യം തീരെ
വറ്റി പ്പോയിട്ടില്ലീ ഭൂമിയിൽ
എന്നിങ്ങനെ അവരുടെ മുഖത്ത്
ഒളിപ്പിച്ചു വച്ച പുഞ്ചിരി
വിളംബരം ചെയ്തു കൊണ്ടേയിരുന്നു..
---------------
അതങ്ങനെയാണ്-

ഏറ്റവും കരുതൽ ഉള്ളവരോട്
പറയേണ്ട വാക്കുകൾ
തൊണ്ടയിൽ ഉറഞ്ഞുകൂടി
ഹിമാലയമായിത്തീരും

പിന്നീട്
ഒറ്റയാവുമ്പോൾ-

നീയൊന്നും പറഞ്ഞില്ലല്ലോ എന്ന്
പൊട്ടിത്തെറിച്ചുരുകിയൊലിച്ചു
ലാവയായ്‌ മാറാൻ.
----------
ആകാശത്തിനെ വിവർത്തനം ചെയ്തു
മതിയായതു കൊണ്ടാവണം
മഴ നിന്ന് പോയത്

വെയിലെന്ന വിമർശകൻ
മൂർച്ചവാൾ വീശി
അട്ടഹസിക്കുന്നത്..
-----------

2 comments:

  1. മുഖത്ത് ഒളിപ്പിച്ചുവച്ച പുഞ്ചിരി ലോകത്തോട് പറയുന്നത്

    ReplyDelete
  2. നല്ല കവിത.
    കവിതാ വിഭാഗത്തിലേക്ക് പോസ്റ്റ് ചെയ്യാൻ ശ്രദ്ധിക്കൂ.

    ശുഭാശംസകൾ....

    ReplyDelete